നിധാനം - Novels
by വിച്ചു
in
Malayalam Thriller
നിലാവെളിച്ചത്തില്‍ പതുങ്ങി നില്ക്കുന്ന മരങ്ങളെയും കറുത്ത നിഴൽപ്പാടുകളെയും കടന്ന്, വിജനമായ റോഡിലൂടെ അടച്ചുപൂട്ടിയ കെട്ടിടങ്ങളെയും വലിയ മതിൽ കെട്ടുകളെയും പിന്നിലാക്കികൊണ്ട് റാംദേവ് കാറുമായി മുൻപോട്ടു കുതിച്ചു. കാറിന്റെ വേഗത നിയന്ത്രിച്ച് അവൻ മൊബൈല്‍ ഫോണ്‍ എടുത്ത് കാള്‍ ബട്ടണ്‍ അമര്‍ത്തി. അങ്ങേ തലയ്ക്കല്‍ ഒട്ടും അമാന്തിക്കാതെ തന്നെ മറുപടിയുണ്ടായി. താന്‍ ശരിയായ വഴിയില്‍ തന്നെയാണ് ...Read Moreഅവൻ കാര്‍ വേഗത്തില്‍ പായിച്ചു.
വിച്ചു© Copyright work-This work protected in accordance with section 45 of the Copyright act 1957(14 of 1957) and should not used in full or part without the creator's prior permission..._____________________________________________നിലാവെളിച്ചത്തില്‍ പതുങ്ങി നില്ക്കുന്ന മരങ്ങളെയും കറുത്ത നിഴൽപ്പാടുകളെയും കടന്ന്, വിജനമായ റോഡിലൂടെ അടച്ചുപൂട്ടിയ ...Read Moreവലിയ മതിൽ കെട്ടുകളെയും പിന്നിലാക്കികൊണ്ട് റാംദേവ് കാറുമായി മുൻപോട്ടു കുതിച്ചു. കാറിന്റെ വേഗത നിയന്ത്രിച്ച് അവൻ മൊബൈല്‍ ഫോണ്‍ എടുത്ത് കാള്‍ ബട്ടണ്‍ അമര്‍ത്തി. അങ്ങേ തലയ്ക്കല്‍ ഒട്ടും അമാന്തിക്കാതെ തന്നെ മറുപടിയുണ്ടായി. താന്‍ ശരിയായ വഴിയില്‍ തന്നെയാണ് നീങ്ങുന്നതെന്നുറപ്പിച്ചശേഷം അവൻ കാര്‍ വേഗത്തില്‍ പായിച്ചു.ഡ്രൈവിംങ്ങിനിടയിലും അവൻ എന്തോ ഗാഢമായി ചിന്തിക്കുകയായിരുന്നു.. താൻ അന്വേഷിച്ചതിൽ വെച്ച് ഏറ്റവും നിഗൂഢവും ഭീകരതയും നിറഞ്ഞ കേസിന്റെ അന്വേഷണം അതിന്റെ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നു. ആ കൊലയാളി ആരെന്നത് ഇന്ന് ലോകം മുഴുവൻ അറിയും!ഇന്നത്തോടെ എല്ലാം അവസാനിക്കണം.കാറിന്റെ വേഗത
വിച്ചു© Copyright work-This work protected in accordance with section 45 of the Copyright act 1957(14 of 1957) and should not used in full or part without the creator's prior permission...___________________________________________രാത്രിയിലെ നിശബ്ദയാമം.. നഗരത്തിനു ഒരുപാട് ദൂരെ കോളനിക്കുപിറകിലുള്ള മൈതാനത്തിൽ മൂടൽമഞ്ഞ് പരന്നിരുന്നു. അങ്ങിങ്ങായി ...Read Moreമഞ്ഞു വീഴുന്നത് കാണാം. നനഞ്ഞ പുൽപ്പരപ്പിലൂടെ ഇന്ദ്രൻ നടന്നു.. തനിച്ച്!!മുമ്പിൽ ഇരുട്ടും മൂടൽമഞ്ഞും കൂടിക്കുഴഞ്ഞ് അനേകം നനുത്ത മറകൾ ഉയർന്നിരിക്കുന്ന പോലെ. മൈതാനത്തിൽ ആരുമുണ്ടായിരുന്നില്ല. ആൾപ്പെരുമാറ്റമില്ലാത്ത മൈതാനത്തിലൂടെ നടക്കുമ്പോൾ അവന്റെയുള്ളിലെ പരിഭ്രമം കൂടിക്കൂടി വരുകയാണ് ചെയ്യുന്നത്.മൈതാനം മുറിച്ചുകടന്നു കമ്പിവേലി കെട്ടിത്തിരിച്ച മുന്തിരിതോട്ടങ്ങളുടെ നടുവിലുള്ള നനഞ്ഞ ചെറിയ വരമ്പിലൂടെ വേഗത്തിൽ മുൻപോട്ട് നടന്നുകൊണ്ടിരുന്നു. കുറെ നടന്നപ്പോൾ പെട്ടെന്നൊരു നടുക്കത്തോടെ തിരിഞ്ഞുനോക്കി.. ആരുംമില്ല.... നെറ്റിയിലെ വിയർപ്പ് തുടച്ച് അവൻ വീണ്ടും തിരിഞ്ഞു നടന്നു.മൈതാനത്തിനപ്പുറം കുന്നിനു താഴെ നഗരത്തിലേക്കുള്ള റോഡിലെ ഓരം ചേർന്ന് ആ വയസ്സനായ ടാക്സിക്കാരൻ
വിച്ചു© Copyright work-This work protected in accordance with section 45 of the Copyright act 1957(14 of 1957) and should not used in full or part without the creator's prior permission...___________________________________________ആകാശത്തിൽ പതിവിലും കുറെക്കൂടി നക്ഷത്രങ്ങൾ ഉണ്ടായിരുന്നു. കുന്നിൻ മുകളിൽ ഉയരത്തിൽ മുളങ്കാലുകൊണ്ട് കെട്ടിയുണ്ടാക്കിയ ...Read Moreഇരുന്ന് അർജുൻ ദൂരെ കാണുന്ന വിശാലമായ നഗരത്തിലേയ്ക്ക് അലസമായി നോക്കി.. നഗരത്തിലെ രാത്രി ഉണർന്നു കഴിഞ്ഞിരിക്കുന്നു. ഉറങ്ങാൻ മടിക്കുന്ന നഗരത്തിന് ഇരുട്ട് പലപ്പോഴും അനാവശ്യമായി തോന്നാറുണ്ട് അവന്. പ്രധാന റോഡുകളിൽ അങ്ങിങ്ങായി മിന്നിക്കെടുന്ന പല നിറങ്ങളിലുള്ള പരസ്യവെളിച്ചങ്ങൾ, വളവിലുടെ ഇഴഞ്ഞിഴഞ്ഞുപോകുന്ന വാഹനങ്ങളുടെ മുൻവെളിച്ചങ്ങൾ, എല്ലാം ആദ്യമായി കാണുന്ന ഭവ്യതയോടെ അർജുൻ നോക്കി കണ്ടു. മണിക്കൂറുകൾക്കു മുൻപ് താനും ഈ നഗരത്തിലെ റോഡുകളിലൂടെ വന്നെത്തിയതാണെന്ന് അവൻ ആലോചിച്ചു.ഒരു രൂപവുമില്ലാത്ത ഏതൊക്കെയോ തിരിവുകളിലൂടെ, എങ്ങോട്ടെന്നില്ലാതെ... നാളുകൾക്കു ശേഷം, ഈ നഗരത്തെ ആദ്യമായി കാണുന്നതുപോലെ...!!!ഒരു ഘട്ടത്തിൽ തെല്ലൊന്നു
വിച്ചു© Copyright work-This work protected in accordance with section 45 of the Copyright act 1957(14 of 1957) and should not used in full or part without the creator's prior permission...___________________________________________സായാഹ്നത്തിൽ സൂര്യപ്രകാശം മേഘങ്ങൾക്കിടയിലൂടെ ഒരു ചുവന്ന ഗോവണിയായി ഇറങ്ങി വരികയാണ്...അർജുൻ കോളേജ് ഗേറ്റിനടുത്ത് ...Read Moreനിൽക്കുന്നതാണ് മീര വരുമ്പോൾ കണ്ടത്..!!നേരമിത്രയും അർജുൻ തന്നെ കാത്ത് അവിടെ തന്നെ നിൽക്കുകയായിരുന്നോ??തെല്ലിട അവൾ ഒരേ സ്ഥാനത്ത് നിശ്ചലമായി പോയി.അർജുൻ വാച്ചിലേയ്ക്ക് നോക്കി.. ക്ലാസ് കഴിഞ്ഞു കാണണം.. എന്തു തന്നെയായാലും എത്ര നേരമെടുത്താലും മീരയെ കണ്ടേ പറ്റൂ.. അവളെ നഷ്ടപ്പെടുത്താൻ തനിക്കൊരിക്കലും സാധിക്കില്ല..അവൻ അൽപനേരം കൂടി ബൈക്കിൽ ചാരി നിന്നു..കാത് തുളയ്ക്കുന്ന ബുള്ളറ്റിന്റെ ശബ്ദം കേട്ടിടത്തേയ്ക്ക് അർജുൻ നോക്കി.. ഹെൽമറ്റ് ധരിച്ചിരിക്കുന്ന, ബുള്ളറ്റിൽ വരുന്ന വ്യക്തിയെ എവിടെയോ കണ്ടിരിക്കുന്നുയെന്ന് അവന് ഉറപ്പായിരുന്നു.. പക്ഷെ വ്യക്തമായി ഓർമയില്ല.. ആ ബുളളറ്റ് കോളേജ് കവാടം കഴിഞ്ഞ്