കുരുശേത്രത്തിന്റെ നിറവിലെ സിഡില ധഗങ്ങൾ

  • 6.5k
  • 1.6k

എഴുത്തമ്മ കോലായിൽ , അറപ്പുരയുടെ പോളിഷിട്ട കരിവീട്ടി ഭിത്തിയിൽ ചാരിയിരുന്നു കുലുങ്ങി കുലുങ്ങി ചിരിച്ചു . അപരിചിതൻ നടപ്പുര കടന്നു ഒരു ചെമ്പരത്തിപ്പൂവ് ഇറുത്തു ഞരടി എഴുത്തമ്മ കണ്ടന്നറിഞ്ഞു ജാള്യതയോടെ തലകുനിച്ചു നടന്നു . അയാൾ കുടംപ്പുളി മരത്തിൽ കെട്ടിയിരുന്ന ചുമലപ്പശുവിന്റെ ഇടതുത്തുടയിൽ തടവി ഇറയത്തേക്കു കയറി . " ആരാ, മനസ്സിലായില്ലല്ലോ " " ഞാൻ ഇവിടെയൊക്കെ തന്നെയുള്ളതാ " അയാൾ പരിഭ്രമത്തോടെ പറഞ്ഞു . " ഇരിക്കൂ " എഴുത്തമ്മ തടുക്കുപ്പായ നീക്കിയിട്ടു . പിന്നെ ഈർഷ്യയോടെ ചോദിച്ചു . " പേരില്ലേ ?" " മരണമെന്നൊക്കെ പറയും " പരിഭവത്തോടെ പറഞ്ഞു . "ഓ , കണ്ടാൽ തോന്നുകയേയില്ല . ഇങ്ങിനെയൊക്കെയാണോ മരണം ഇരിക്കുക ?." അയാൾ ആകെ വിളറിപ്പോയി . പരക്കെ കരിമ്പനടിച്ച തോർത്തു തോളിൽനിന്നെടുത്തു വിയർപ്പു തുടച്ചു . പൊടുന്നനവേ കൈനറ്റിക്ക്‌ഹോണ്ട വന്നു നിന്നു . മായ, ഹായ്